22 October 2008

നീലനിലാവ്



നേര്‍ത്തനിലാവിന്റെ പുതു ഭംഗി ,
പുതു ഭംഗിയില്‍ പുഞ്ചിരിച്ച മുഖം
അരുവിയില്‍ വിതറിയ നീല ഭസ്മങ്ങള്‍ ,
ഭസ്മക്കുറിയിട്ട നെറ്റിത്തടം
തെളിഞ്ഞ നീലിമയിലെ പുതു വെളിച്ചം,
പുതു വെളിച്ചത്തില്‍ തിളങ്ങിയ കണ്ണുകള്‍
മന്ദമാരുതനിലെ പുതു ഓളങ്ങള്‍,
ഓലങ്ങളിളിലകുന്ന മുടിയിഴകള്‍
ചന്ദ്ര നീലിമയില്‍ പൊലിയുന്ന പുഞ്ചിരി ,
പുഞ്ചിരിയില്‍ ചിതറിയ വാക്കുകള്‍
പരിഹാസതണ്ടിലെ ചിരിയോലി ,
ചിരിയോലിയില്‍ താഴ്ന്ന മുഖം
പിണക്കത്തില്‍ മങ്ങിയ നിലാവ് ,
മങ്ങിയ നിലാവില്‍ വന്ന അമാവാസി
ഇരുളില്‍ ഇടറിയ വാക്കുകള്‍ ,
വാക്കുകളിലെ നൊമ്പരം തേങ്ങലുകള്
‍നേരിപ്പോടുകളുങ്ങിയ യാമങ്ങള്‍ ,
യാമങ്ങളിലെ സ്വപ്നങ്ങള്‍ വര്‍ണ്ണങ്ങള്
‍മൌനങ്ങള്‍ ചാലിച്ച കായല്‍ തീരം ,
തീരത്തിലെ നിശബ്ദത, വേദന
മരച്ചില്ലകളാല്‍ മുറിഞ്ഞ തെളിവെളിച്ചം ,
തെളിവെളിച്ചത്തിലെ പരിഭവങ്ങള്‍
യാമങ്ങളിലെപ്പോഴോ വന്ന പുതുമഴ ,
മഴയിലലിഞ്ഞിറങ്ങിയ കണ്ണീരുകള്‍
മഴയോഴിഞ്ഞപ്പോ തെളിഞ്ഞ മാനം ,
മാനത്തിലെ പുതു നിലാവ്
സന്തോഷാശ്രുകളില്‍ വിടര്‍ന്ന കണ്ണുകള്‍ ,
കണ്ണുകളിലെ പുതു തിളക്കം
പുലരാനായി കേഴുന്ന നാഴികകള്‍ ,
നാഴികയിലോരോനിമിഷവും നമുക്കു ധന്യം
താഴുകാനാകാത്ത കായല്‍ തീരം ,
തീരത്തിലെ വാക്ക് ശകലങ്ങള്‍ പൊട്ടിചിരികള്
‍കൈപിടിക്കനാകാത്ത നടനം,
നടനത്തിലെ നിലാവിന്‍റെ തഴുകല്‍...



രജീഷ് വെങ്കിലാട്ട് 

11 October 2008

പുഞ്ചിരി

മരിക്കും മനുജന്റെ ആരവത്തെയോതി
സ്മ്രുതികളെല്ലാം ചവിട്ടിമെതിച്ച്‌
ഈ ഭൂവിലോരത്മാവിനായി തേങ്ങി
മുന്നിലാരുടെയോ രൂപം കൊതിക്കവേ
വിരഹമൊരു ഉറവയായി മുന്നിലോടോഴുകുന്നു
വിധിവൈപര്യെ ഞാനും നടുങ്ങുന്നു
ആത്മതുതിക്കായി തേങ്ങുന്നു
ഒട്ടിചെര്‍ന്നതിന്‍ വേര്‍പെടല്‍
ഹൃത്തിനെ മുറിക്കുന്നു
മുറിവില്‍ ചോര കിനിയുന്നു
അരവങ്ങലാടി തിമര്‍ക്കുന്നു
വയ്യെനിക്കവിലെന്നോതി
എന്നിലടുത്ത് തല ചായ്ക്കവേ
അറിയാത്തൊരു ശക്തിക്കായി
ഞാനെന്‍ കണ്ണുകള്‍ അടക്കുന്നു
തോന്ടയിടരിയെന്‍ നാവു ചാലിക്കവേ
തുളുമ്പിയ വാക്കുകളെല്ലാം അവ്യക്തം
എങ്കിലും ഒഴുകി വരും കണ്ണീരില്‍
ഞാനെന്‍ വാക്കിനെ വിസ്മരിച്ചു
ചലങ്ങളെ മറന്നു
ജപങ്ങളെ അകറ്റി
തപങ്ങളെ വിളിച്ചു
പുഞ്ചിരിച്ചു