21 September 2014

ജനല്‍ പഴുതുകള്‍

ഇടറുന്ന നെഞ്ചിനിലിനെ വേദന
കുടുങ്ങി കുരുക്കായി മാറുന്നു
അറിയാതെ അടരും കണ്ണീരും
ഒരു കിനാവിന്റെ ഓര്‍മ്മയും
കവിളിലൊരു വിയര്‍പ്പായി ഇറങ്ങുന്നു
തിരിച്ചെടുക്കലിന്‍ നൊമ്പരം
മുറിക്കുമെന്‍ മനസ്സിനെയും
പിന്നെ ഹൃത്ത്തിനെയും.
മുകളിലെ മുറിയില്‍
നിശ്ചയാമാമൊരു അരുമയോടെ കിടക്കവേ
മുന്നിലെ ജനല്‍ പഴുതിലൂടെ
തൂവെളിച്ചമാങ്ങിങ്ങായി ചിലമ്പൊലിക്കുന്നു

No comments: